കോഴിക്കോട്: സംസാരിക്കാൻ എന്നുപറഞ്ഞ് അടുത്തേക്ക് വിളിച്ചുവരുത്തി യുവതിയെ പെട്രോൾ ഒഴിച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സ്വയം തീ കൊളുത്തിയ യുവാവും മരിച്ചു.
വെള്ളിയാഴ്‌ച രാവിലെ തിക്കോടി പഞ്ചായത്തു ഓഫീസിനു മുന്നിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചിരുന്നു. യുവതി ഇന്നലെ വൈകീട്ടും യുവാവ് ഇന്ന് രാവിലെയും മരിച്ചത്.
തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്രൊജെക്റ്റ് അസിസ്റ്റന്റ് തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം കാട്ടുവയലിൽ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22), വലിയ മഠത്തിൽ നന്ദഗോപൻ (26) എന്നിവരാണ് മരിച്ചത്. കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കുട്ടിയുടെ ദേഹത്തു ഒഴിക്കുകയും ബാക്കിയുള്ള പെട്രോൾ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉടനെ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഓഫിസിലെ താത്കാലിക ജീവനക്കാരിയാണ് കൃഷ്ണ പ്രിയ. ഇരുവരും നേരത്തേ പരിചയക്കാരാണന്നു പറയുന്നു.