തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തി. മലയാളത്തിലാണ് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശം ആരംഭിച്ചത്.
പ്രിയപ്പെട്ട മുഖ്യമന്ത്രി, വിശിഷ്ടവ്യക്തികളെ, സഹോദരി സഹോദരന്മാരെ എന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങളെ ചേര്‍ത്ത് പിടിക്കുന്ന ഭരണഘടനയാണ് നമ്മുക്കുള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ പ്രസംഗത്തിലുടനീളം പുകഴ്ത്തി.
വിവിധ മേഖലകളുടെ വളര്‍ച്ചയ്ക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരളം പദ്ധതി നടപ്പാക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക സുരക്ഷയില്‍ രാജ്യത്ത് തന്നെ മികച്ച നേട്ടം കേരളം കൈവരിച്ചു. വ്യവസായ വളര്‍ച്ചയില്‍ രാജ്യപുരോഗതിയില്നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് മികച്ച നേട്ടമുണ്ടാക്കി.
ആര്‍ദ്രം മിഷന് കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനഃക്രമീകരിച്ചു. കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും സംസ്ഥാനത്ത് ഉറപ്പാക്കി. എല്ലാവര്ക്കും പാര്‍പ്പിടം എന്ന സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നുവെന്നും പ്രസംഗത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും ഗവര്‍ണര്‍ പരാമര്‍ശിച്ചു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നേതൃസ്ഥാനത്താണ്.
ലോകത്തെ തന്നെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറിയെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.

പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍; ആശംസ നേര്‍ന്നത് മലയാളത്തില്‍
-
Must Read
കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്കസ് ട്രാൻസ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്ഷോർ
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്കസ് ട്രാൻസ്പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്ഷോർ ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...