തിരുവനന്തപുരം: പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. വീമ്പുകള്‍ക്ക് ഉചിതമായ മറുപടി നൽകിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തത്. ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സി.എം. രവീന്ദ്രനെ നിയമസഭയില്‍ തന്‍റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. 

അതേസമയം സി.എം. രവീന്ദ്രനോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിയമസഭാ സമ്മേളനം ഉള്ളതിനാൽ തിരക്കിലാണെന്ന് ഇഡിയെ അറിയിച്ച രവീന്ദ്രൻ ചോദ്യം ചെയ്യലിൽനിന്നും വിട്ടുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here