41 ദിവസത്തെ കഠിനവൃതകാലത്തിന് പരിസമാപ്തിയായി ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30നും 11.30നും ഇടയിൽ തങ്കഅങ്കി ചാർത്തി മണ്ഡല പൂജ നടക്കും. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെയാണ് മണ്ഡല തീർത്ഥാടനത്തിന് സമാപനമാകുന്നത്. ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

അതേസമയം അയ്യപ്പ ദർശനത്തിനായി തീർത്ഥാടകരുടെ വൻ തിരക്കണ് അനുഭവപ്പെടുന്നത്. പമ്പയിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിര കണക്കിന് ഭക്തർ മണിക്കൂറുകളായി ക്യൂ നിൽക്കുകയാണ്. ശബരിപീഠം മുതൽ സന്നിധാനം വരെ ഭക്തരുടെ നീണ്ട നിര തുടരുകയാണ്. സന്നിധാനത്ത് ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്.

ശബരിമലയിൽ ഇക്കുറി നടവരവ് 204.30 കോടി രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വർഷം 222.98 കോടിയായിരുന്നു ശബരിമലയിലെ വരുമാനം. കഴിഞ്ഞ തവണത്തേക്കാൾ 18 ശതമാനത്തിൻറെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here