വണ്ടിപ്പെരിയാറിൽ ക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുന്റെ പിതാവിൻ്റെ സഹോദരൻ പാൽരാജ് ആണ് വണ്ടിപ്പെരിയാർ ടൗണിൽ വെച്ച് ഇവരെ ആക്രമിച്ചത്.

തെളിവിന്റെ അഭാവത്തിൽ അർജുനെ കോടതി വെറുതെ വിട്ടിരുന്നു. കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിൻറെ തീരുമാനം. ഇതേ തുടർന്നുണ്ടായ പ്രകോപനമാവാം ആക്രമണ കാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ പെൺകുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇവർ പീരിമേട് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here