കൊച്ചി ∙ പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലയാളി അമീറുൽ ഇസ്‍ലാമിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ പൊലീസ് ക്ലബിൽനിന്നു കോടതിയിലേക്ക് അമീറിനെ മുഖം മറയ്ക്കാതെയാണ് കൊണ്ടുപോയത്. കോടതിയിൽ‌ ഹാജരാക്കിയ അമീറിനെ ജൂലൈ 13 വരെ റിമാൻഡ് ചെയ്തു. എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി അമീറിനോട് ചോദിച്ചു. ഒന്നും പറയാനില്ലെന്ന് അമീർ മറുപടിയും പറഞ്ഞു. പൊലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രങ്ങളിനൊന്നിനും അമീറുമായി സാദൃശ്യമില്ല.

 

കോടതി നിർദേശത്തെ തുടർന്നാണ് അമീറിന്റെ മുഖം മൂടി നീക്കിയത്. തിരിച്ചറിയൽ പരേഡും തെളിവെടുപ്പും മറ്റും പൂർത്തിയായ സ്ഥിതിക്ക് ഇനിയും പ്രതിയുടെ മുഖം മൂടുന്നത് ശരിയല്ലെന്നും അത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി അന്വേഷണ സംഘത്തോട് പറഞ്ഞു.

നേരത്തെ, അമീറിന്റെ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് ഡിജിപി മാധ്യമങ്ങളോടു നിർദേശിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

അതേസമയം, ജിഷയെ കൊല്ലാനുപയോഗിച്ച കത്തിയും പ്രതിയുടേതെന്നു കരുതുന്ന ചെരുപ്പും കുറുപ്പുംപടി കോടതിയിൽനിന്ന് പൊലീസ് തിരികെവാങ്ങി. ഇവ അമീറുൽ ഇസ്‍ലാമിനെ കാണിച്ച് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായി രാവിലെ കുറുപ്പംപടി സിഐ കോടതിയിലെത്തി അപേക്ഷ നൽകുകയായിരുന്നു.

ameerul-islam-3006-1.jpg.image.784.410

കടപ്പാട്‌: മനോരമ

 

LEAVE A REPLY

Please enter your comment!
Please enter your name here