കടുത്തുരുത്തി: കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ വച്ചുണ്ടായ വാഹാനാപകടത്തില്‍ മരണമടഞ്ഞ ഷിക്കാഗോ സ്വദേശി ജോമോന്‍ & ഫില്സി ദമ്പതികളുടെ നാല് വയസുകാരി ജെറീനയുടെ മൃത സംസ്കാരം ഷിക്കാഗോയില്‍ വച്ച് നടത്തപെടും. കുടുംബം അടുത്തയാഴ്ച ഷിക്കാഗോയിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് ദുരന്തമുണ്ടായത്. കടുത്തുരുത്തി വെള്ളാശേരി ഇടക്കരപുത്തന്‍പ്പുരയില്‍ ജോമോന്‍- ഫിന്‍സി ദമ്പതികളുടെ മകളാണ് ജെറീന. ജോമോന്‍ (36), ഫിന്‍സി (35), മറ്റു മക്കളായ ജൂഡ് (12), ജോഫാ നാ (8), ജെയ്ഡന്‍ (6), ഡ്രൈവര്‍ ജോര്‍ജ് (25) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
അമേരിക്കയിൽ നിന്നും എത്തിയ ശേഷം നാടു കാണാൻ അതീവ തൽപ്പരയായിരുന്നു ജെറീന. മക്കൾക്ക് വേണ്ടി കറങ്ങാൻ ജോമോനും തയ്യാറായി. തിരുവനന്തപുരത്ത് മൃഗശാല കാണാനായി കുടുംബസമേതം പോകവേയായിരുന്നു ഈ കുടുംബത്തെ ദുരന്തം തേടിയെത്തിയത്. കുടുംബാംഗങ്ങള്‍ സഞ്ചരിച്ച ഇന്നോവ നിയന്ത്രണം വിട്ടു മതിലിടിച്ചു മറിയുകയായിരുന്നു. ഇഞ്ചക്കാട് അമ്പലം ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. മൈലം-കൊട്ടാരക്കര റൂട്ടില്‍ മൈലത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ് ക്ക് 12.30നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുകൾ തകർന്ന് ജൂഡും ജെറീനയും പുറത്തേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെറീന മീയണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പരിക്കേറ്റവർ മീയണ്ണൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈകൾക്കും കാലുകൾക്കും തുടയെല്ലിനും പരിക്കേറ്റ ജൂഡിന്റെ നില ഗുരുതരമാണ്.
മൈലം-കൊട്ടാരക്കര റൂട്ടില്‍ മൈലത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ് ക്ക് 12.30നാണ് അപകടമുണ്ടായത്. ഫിന്‍സിയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ജെറീന കാറിന്റെ ചില്ലിന് ഇടയിലൂടെ പുറത്തേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു.
കടുത്തുരുത്തി ഞാറവേലി കുടുംബാംഗമാണ് ഫില്‍സി. ഫിസിയോതെറാപ്പിസ്റ്റായ ജോമോൻ മാത്യുവും നഴ്‌സായ ഫിൽസിയും ഷിക്കാഗോയുടെ സബര്‍ബായ പാര്‍ക്ക് റിഡ്ജില്‍ സ്ഥിരതാമസക്കാരാണ്. ജോമോന്റെ സഹോദരിയുടെ മകളുടെയും ഫിന്‍സിയുടെ സഹോദരന്റെയും വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിനാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ജെറീന ജനിച്ചശേഷം ആദ്യമായി നാട്ടിലെത്തിയത്. മകൾ ആദ്യമായി നാട്ടിലെത്തിയത് ദുരിതത്തിൽ കലാശിച്ചത് നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തി.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജെറീനയുടെ മൃതേദഹം തെള്ളകം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷിക്കാഗോയിലെ ഇടവക ദൈവാലയമായ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന സംസ്കാര ശുശ്രൂഷകളുടെ തിയതി ഇനിയും നിശ്ചയിച്ചിട്ടില്ല.