ഒരു കാലത്തു പിണറായി വിജയൻറെ വാലായി നടന്ന ആളാണ് ആനത്തലവട്ടം അനന്തനും , കോടിയേരി ബാലകൃഷ്ണനും . രണ്ടു നേതാക്കളും കണ്ണൂർ ലോബ്ബിയുടെ സഹായത്തോടെ വളർന്നു വലുതായ നേതാക്കൾ ആണ് . എന്നാൽ ഇന്ന് അവർ പിണറായി വിജയനെതിരെ തിരിഞ്ഞിരിക്കുന്നു .

സി പി എം ഇന്റെ ഇന്ന് വരെയുള്ള ചരിത്രത്തിൽ മുഖ്യ മന്ത്രിമാർ വെറും നോക്ക് കുത്തികൾ ആയിരുന്നു . എ കെ ജി സെന്റർ ആയിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത് . വി എസ് ആയിരുന്നപ്പോഴും , നായനാർ ആയിരുന്നപ്പോഴും അങ്ങനെ തന്നെ ആയിരുന്നു . എന്നാൽ പിണറായി മുഖ്യമന്ത്രി ആയപ്പോൾ പാർട്ടിക്ക് വഴങ്ങാത്ത നേതാവായി മാറി . സ്വയം തീരുമാനങ്ങൾ എടുക്കുക എന്നത് ശൈലി ആയി മാറി .

തോമസ് ഐസക്കിനോടുള്ള പോരിൽ തുടങ്ങിയ തൻപ്രമാണിത്തം , ജി സുധാകരനോടും , അത് പോലെ ബാക്കി ഉള്ളവരോടും ഉള്ള നിലപാടിലും വ്യക്തം ആയതോടെ ആണ് പാർട്ടിയിൽ പ്രശ്നവും ആരംഭിച്ചത് . ശരിക്കും പറഞ്ഞാൽ ഇ പി ജയരാജനെ ചതിയിൽ പെടുത്തി രാജി വെപ്പിച്ചു എന്ന ഒരു തോന്നൽ പിണറായിക്കു വന്നപ്പോൾ മുതൽ പ്രകടമായ അഭിപ്രായവ്യത്യസം ആണ് കോടിയേരിയും ആയിട്ടു .

എന്നാൽ ഇന്ന് പിണറായിക്കും ആഭ്യന്തര വകുപ്പിനും എതിരെ ആനത്തലവട്ടം തുറന്നടിച്ചതോടെ വിഴുപ്പലക്കൽ പരസ്യമായി . പാർട്ടി പറയുന്നത് കേക്കാൻ ആണ് വിജയനെ മുഖ്യമന്ത്രി ആക്കി താൻ വെച്ചേക്കുന്നതു എന്ന് പോലും ആനത്തലവട്ടം അടിച്ചു വിട്ടു . കോടിയേരി ബാകൃഷ്ണൻ അറിഞ്ഞുള്ള ഒരു പ്രസ്താവന ആയിട്ടാണ് പാർട്ടി പ്രവർത്തകർ വില ഇരുത്തുന്നത് . അല്ലാതെ ശക്തൻ ആയ വിജയൻ സഖാവിനെതിരെ ശക്തിക്കാന് ആനത്തലവട്ടം വളർന്നിട്ടില്ല എന്നാണ് അണികളുടെ വിചാരം .

LEAVE A REPLY

Please enter your comment!
Please enter your name here