കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതരെ സംരക്ഷിക്കാന്‍ രൂപത ശ്രമിച്ചിട്ടില്ലെന്ന് ബിഷപ് മാര്‍. ജോസ് പെരുന്നേടം. മാനന്തവാടി രൂപത വക്താവ് ഫാദര്‍ തോമസ് തേരകത്തിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയതായി അറിയിച്ചുള്ള വാര്‍ത്താകുറിപ്പിലാണ് ബിഷപ് ഇക്കാര്യം അറിയിച്ചത്.

കൊട്ടിയൂര്‍ പീഡനത്തില്‍ ഇരയായി പ്രസവിച്ച പതിനാറുകാരിയുടെ കുട്ടിയുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഫാ. തോമസ് തേരകത്തിനെ മാറ്റിയത്.

കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ രൂപതാ നേതൃത്വം ഗൂഢാലോചന നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ഫാ. റോബിന്‍ വടക്കഞ്ചേരി ഉള്‍പ്പെട്ട കേസില്‍ രൂപത എന്നും ഇരയോടൊപ്പമാണെന്നും വാര്‍ത്താകുറിപ്പിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here