എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണ ആരോപണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര് അന്വേഷിക്കുമെന്ന് പിന്നീട് തിരുമാനിക്കും.
കുറ്റം ഏറ്റുകൊണ്ടല്ല ശശീന്ദ്രന്‍ രാജിവച്ചത്. ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കില്ല. കൈയേറ്റക്കാര്‍ക്കെതിരേ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. പരിസ്ഥിതിയെയും ജനങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിസോര്‍ട്ട് നിര്‍മാണം ആവശ്യകത കണക്കാക്കി മാത്രമേ അമുവദിക്കൂ. ഭൂപ്രകൃതി കണക്കാക്കിയുള്ള നിര്‍മാണങ്ങളാണ് വേണ്ടത്. റിസോര്‍ട്ട് നിര്‍മാണം നിയന്ത്രിക്കും. കാലങ്ങളായി താമസിക്കുന്നവരെ കൈയേറ്റക്കാരായി കണക്കാക്കാനാകില്ല.
രാജേന്ദ്രന്‍ എം.എല്‍.എ വീടു നിര്‍മിച്ചത് പട്ടയ ഭൂമിയിലാണ്. മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ആനുപാതികമായി മാത്രമേ റിസോര്‍ട്ട് നിര്‍മാണം അനുവദിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here