കൊച്ചി: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ സ്വയം വക്കാലത്ത് ഏറ്റെടുക്കുന്ന പതിവ് അഡ്വ. ആളൂര്‍ ഇത്തവണയും തെറ്റിച്ചില്ല. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടി അഡ്വ ബിഎ ആളൂര്‍ ഹാജരാകും. കേസില്‍ മാര്‍ട്ടിനൊഴികെയുള്ള മറ്റെല്ലാ പ്രതികള്‍ക്കു വേണ്ടിയും താന്‍ വാദിക്കുമെന്നും ആളൂര്‍ അറിയിച്ചു. വക്കാലത്ത് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കാക്കനാട് സബ്ബ് ജയിലെത്തി സുനിയുമായി ആളൂര്‍ സംസാരിച്ചു.
കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഗൂഢാലോചന നടന്നെന്നും സുനി പറഞ്ഞുവെന്ന് ആളൂര്‍ പറഞ്ഞു. പള്‍സര്‍ സുനിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ആളൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ 164 പ്രകാരം സുനി കോടതിയില്‍ രഹസ്യമൊഴി നല്‍കുമെന്നും ആളൂര്‍ പറഞ്ഞു. സുനിയുമായി ബന്ധമുള്ള ചിലര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് കേസ് ഏറ്റെടുക്കുന്നതെന്നും ഇവര്‍ നേരത്തെ തന്നെ വന്നു കണ്ടിരുന്നെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ആളൂരിന്റെ ജൂനിയര്‍ വക്കീല്‍ വന്ന് പള്‍സര്‍ സുനിയെ കണ്ടിരുന്നു.
സൗമ്യവധക്കേസില്‍ ഗോവിന്ദചാമിയ്ക്ക് വേണ്ടി ഹാജരായതും ആളൂരായിരുന്നു. ജിഷ വധക്കേസ് , സോളാര്‍ കേസ് എന്നിവയിലും ഹാജരായത് ആളുരാണ്. ജൂലൈ നാല് കേസ് നടക്കുമ്പോള്‍ കോടിതിയില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടി എത്തുമെന്നും ആളൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here