തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്കായി ഏർപ്പെടുത്തിയ ഒാൺലൈൻ ക്ലാസുകളുടെ ഉപയോഗവും ഫലപ്രാപ്തിയും സംബന്ധിച്ച് വീടുകൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതലയും പൊലീസിന്.
ഇൗ നിർേദശം സേനാംഗങ്ങളിൽ കടുത്ത അതൃപ്തിക്കിടയാക്കി. ഇൻറലിജൻസ് എ.ഡി.ജി.പി ബുധനാഴ്ച ഡിവൈ.എസ്.പിമാർക്ക് നൽകിയ കത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിനകം ഇതുസംബന്ധിച്ച പ്രഫോർമകൾ പൂരിപ്പിച്ച് ലഭ്യമാക്കാൻ നിർേദശം നൽകിയത്.
സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കുപുറമെ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിച്ചു. എന്നിട്ടും പൂർണമായി ഫലം കണ്ടില്ല.
വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബദൽസംവിധാനമായി ഏർപ്പെടുത്തിയ വിക്ടേഴ്സ് ചാനൽ, വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങിയവയുടെ സഹായത്തോടെ ഏർപ്പെടുത്തിയ ഒാൺലൈൻപഠനം കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് നിർേദശം.
ഒാരോ പൊലീസ് സ്റ്റേഷൻ പരിധിയിലും വരുന്ന കുറഞ്ഞത് 50 വീടുകളെങ്കിലും സന്ദർശിച്ച് പ്രഫോർമ പൂരിപ്പിച്ച് ലഭ്യമാക്കാനാണ് നിർേദശം. വീടുകൾ സ്ഥിതി ചെയ്യുന്ന മേഖല, പിന്നാക്ക, ദരിദ്ര വിഭാഗങ്ങൾ കൂടുതലാണെങ്കിൽ അത് പ്രത്യേകം രേഖെപ്പടുത്തണം, മേഖലകളിലെ എത്ര കുട്ടികൾക്ക് ഒാൺലൈൻ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്, ഇത് പ്രയോജനം ചെയ്യുന്നുണ്ടോ, ചെയ്യുന്നില്ലെങ്കിൽ എന്തുകൊണ്ട്, ടെലിവിഷനും ഇൻറർനെറ്റ് സംവിധാനങ്ങളും ലഭ്യമാകുന്നുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളടങ്ങിയതാണ് പ്രഫോർമ.
ചുരുങ്ങിയ ദിവസംകൊണ്ട് വീടുകളും കോളനികളും സന്ദർശിച്ച് വിവരശേഖരണം നടത്തുക പ്രയാസകരമാണെന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു. കോവിഡ്, േലാക്ഡൗൺ പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിച്ചിരുന്ന പൊലീസുകാരെ വിദേശത്ത്നിന്ന് വരുന്നവരുടെ ക്വാറൻറീൻ ലംഘനം പരിശോധിക്കാനും പിന്നീട് മദ്യശാലകൾ തുറന്നപ്പോഴുെമല്ലാം ഉപയോഗിച്ചത് കടുത്ത അതൃപ്തിക്കിടയാക്കിയിരുന്നു.