കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ബിബി ഫാത്തിമ പള്ളിയിലാണ് സ്ഫോടനമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്ന് താലിബാൻ വക്താവ് അറിയിച്ചു. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് നിരവധി പേർ പള്ളിയിലുണ്ടായിരുന്നതായും അദ്ദേഹം അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുണ്ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനുശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു ഇത്.