യുഎഇയുടെ മിറാഷ് യുദ്ധവിമാനം യെമൻ മലനിരകളിൽ തകർന്നു രണ്ട് സ്വദേശി പൈലറ്റുമാർ മരിച്ചു. ഫുജൈറയിലെ ദിബ്ബ, മെർബഹ് സ്വദേശികളായ സായിദ് അലി അൽ കഅബി, മുഹമ്മദ് ഉബൈദ് അൽ ഹമ്മൂദി എന്നിവരാണ് മരിച്ചത്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സഖ്യത്തിന്റെ ഒാപറേഷൻ റിസ്റ്റോറിങ് ഹോപ്പിന് വേണ്ടി ഹൂത്തികൾക്കെതിരെ പോരാടുന്ന യുഎഇ സൈനിക വിമാനമാണ് തകർന്നതെന്ന് അധികൃതർ പറഞ്ഞു. ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.
സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്നതെന്ന് യുഎഇ അധികൃതർ പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്ത് കണ്ടെത്തിയതായി ബുറൈഖ ഡിസ്ട്രിക്ട് ഡയറക്ടർ ഹാനി അൽ യസീദി പറഞ്ഞു. കഴിഞ്ഞ മാർച്ചിലായിരുന്നു സൗദി സഖ്യസേന തീവ്രവാദികൾക്കെതിരെ യെമനിൽ പോരാട്ടം ആരംഭിച്ചത്.