മോസ്‌കോ: റഷ്യയിലെ സ്വകാര്യസൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ഗേനി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ മരിച്ചു. മോസ്‌കോയില്‍നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള ജെറ്റ് വിമാനമാണ് തകര്‍ന്നുവീണത്. മൂന്ന് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചതായി റഷ്യ അറിയിച്ചു. വാഗ്‌നര്‍ പ്രൈവറ്റ് മിലിട്ടറി കമ്പനിയുടെതന്നെ വിമാനമാണിതെന്നും വിവരമുണ്ട്.

അതേസമയം, ഇവര്‍ സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യന്‍ സേന, മോസ്‌കോയുടെ വടക്ക് വെടിവച്ചിട്ടതാണെന്ന് വാഗ്‌നര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല്‍ ഗ്രെ സോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രിഗോഷിന്റെ സ്വകാര്യസേനയായ വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തോടൊപ്പം ഉക്രയ്‌നുമായി യുദ്ധം ചെയ്തിട്ടുണ്ട്. ഇതിനിടെ റഷ്യയില്‍ത്തന്നെ സൈനിക അട്ടിമറിക്ക് വാഗ്‌നര്‍ സൈന്യം ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് പിന്മാറി.

LEAVE A REPLY

Please enter your comment!
Please enter your name here