ഒന്റാരിയോയില്‍ മുസ്ലീം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് ഒന്റാരിയോ ജഡ്ജി വിധി. 2021 ജൂണില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ 23 വയസുള്ള നഥാനിയല്‍ വെല്‍റ്റ്മാന്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ നവംബറില്‍ കോടതി കണ്ടെത്തിയിരുന്നു.

46 വയസുള്ള സല്‍മാന്‍ അഫ്സാല്‍, 44 വയസ്സുള്ള ഭാര്യ മദിഹ സല്‍മാന്‍, അവരുടെ 15 വയസ്സുള്ള മകള്‍ യുംന, 74 വയസ്സുള്ള മുത്തശ്ശി തലത് അഫ്സാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ ഒമ്പത് വയസ്സുള്ള മകന്‍ ഗുരുതരമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടിരുന്നു.

ഇത് ആദ്യമായിട്ടാണ് കാനഡയിലെ തീവ്രവാദ നിയമങ്ങള്‍ ഫസ്റ്റ്-ഡിഗ്രി കൊലപാതക വിചാരണയില്‍ ജൂറിക്ക് മുമ്പാകെ എത്തുന്നത്. മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമമായി കേസിനെ പരി?ഗണിക്കണമെന്നായിരുന്നു വാദിഭാ?ഗത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here