ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ റെസ്റ്റൊറന്റില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് ഇറ്റാലിയന്‍ നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫേയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നയതന്ത്ര കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്.
റസ്റ്റൊറന്റില്‍ വെടിയുതിര്‍ത്തുകൊണ്ട് കടന്നെത്തിയ തോക്കുധാരികള്‍ 20 വിദേശികള്‍ ഉള്‍പ്പെടെയുള്ള 60 പേരെ ബന്ധികളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധികളെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബന്ധികളില്‍ ഇന്ത്യക്കാരുണ്ടോ എന്ന് വ്യക്തമല്ല. സംഭവം ഭീകരാക്രമണമാണെന്നും സൂചനയുണ്ട്.
എട്ട് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. പ്രാദേശിക സമയം രാത്രി എട്ടോടെയാണ് ആക്രമണം നടന്നത്. ബന്ധികളെ മോചിപ്പിക്കാനായി ആക്രമണകാരികളുമായി ഒത്തുതീര്‍പ്പ് നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആക്രമികള്‍ നിരവധി തവണ വെടിവെച്ചതായി സാക്ഷികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here