ഷാർജ: അഫ്–ഗാനിസ്ഥാന് ഇന്ന് സ്–കോട്–ലൻഡ് പരീക്ഷണം. അഫ്ഗാന് രാജ്യാന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെുടുക്കുന്ന അഫ്ഗാന് മികവുകാട്ടാനുള്ള വേദിയാണ് ഈ ലോകകപ്പ്. യോഗ്യതാമത്സരങ്ങളിൽ മിന്നിയാണ് സ്–കോട്–ലൻഡ് എത്തുന്നത്. കളിച്ച മൂന്നും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് കെെൽ കൊട്സെറും സംഘവും സൂപ്പർ 12ന് എത്തുന്നത്. ഷാർജയിൽ രാത്രി 7.30നാണ് മത്സരം.മികച്ച നിരയുമായാണ് അഫ്ഗാൻ ഇത്തവണയും എത്തുന്നത്.

ക്യാപ്റ്റൻ മുഹമ്മദ് നബിയും സ്പിന്നർ റഷീദ് ഖാനുമാണ് അഫ്ഗാന്റെ സൂപ്പർതാരങ്ങൾ. അസ്ഗർ അഫ്ഗാൻ, മുഹമ്മദ് ഷഹ്സാദ് എന്നീ പരിചയസമ്പന്നരും ടീമിനൊപ്പമുണ്ട്. യോഗ്യതാമത്സരത്തിൽ ബംഗ്ലാദേശിനെ ഉൾപ്പെടെ മറികടന്നാണ് സ്–കോട്–ലൻഡ് കുതിച്ചത്. ക്രിസ് ഗ്രീവ്സ്, റിച്ചി ബെറിങ്ടൺ, ജോഷ് ഡേവെയ് എന്നിവരാണ് ശ്രദ്ധേയ താരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here