കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ 2023 സീസണില്‍ താരങ്ങള്‍ക്കായി വാശിയേറി ലേലം. 405 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതുവരെ ഏറ്റവും കൂടുതല്‍ ലേലത്തുക ലഭിച്ചത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണിനാണ് 18.5 കോടി. പഞ്ചാബ് കിംഗ്‌സ് ആണ് കറണിന്‍െ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. അടിസ്ഥാന വില ഒരു കോടിയിട്ട മായങ്ക് അഗര്‍വാളിനെയും 8.25 കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി. അജങ്ക്യ രഹാനെ ചെന്നൈ റോയല്‍ കിംഗ്‌സ് അടിസ്ഥാന വിലയായ 50 ലക്ഷത്തിന് വാങ്ങി.

 

ജോ റൂട്ടും റൈലീയും റോറ്റൊവും ലേലത്തില്‍ പോയില്ല. 1.5 കോടി അടിസ്ഥാന വിലയിട്ട ഷാകിബ് അലി ഹസനെ ആരും എടുത്തില്ല.

ഒഡീന്‍ സ്മിത്തിനെ ഗുജറാത്ത് ടൈറ്റന്‍സും സികന്ദര്‍ റാസയെ പഞ്ചാബ് കിംഗ്‌സും വാങ്ങി. വെസ്റ്റ ഇന്‍ഡീസ് താരം ജാസണ്‍ ഹോള്‍ഡര്‍ 5.75 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സിലെത്തി.

ന്യുസിലാന്‍ഡ് താരം കെയ്ന്‍ വില്ലംസണിനെ രണ്ട് കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ 17.5 കോടിക്കാണ് മുംബൈ ഇന്ത്യന്‍സില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here