മസ്‌കറ്റ്: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷം മാർച്ച് അവസാനം അടച്ച ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും ഡിസംബർ അവസാനമാണ് തുറന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ആരാധനകൾക്കാണ് അനുമതി ഉണ്ടായിരുന്നത്.ദുഃഖവെള്ളിയാഴ്ചയുടെ ഭാഗമായുള്ള ശുശ്രൂഷകളും മറ്റും വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് നടത്തിയത്. ഭൂരിഭാഗം വിശ്വാസികളും ഓൺലൈനിലാണ് ആരാധനയിൽ പങ്കെടുത്തത്.