തികഞ്ഞ ശൈത്യത്തിൽ 
മുഖാമുഖം നോക്കിക്കിടന്നു 
രണ്ടു പേര്‍

അവരിൽ നിന്നുമുണർന്ന്‍
നരച്ച പ്രഭാതത്തിന്റെ
വിജനമായ തെരുവിലൂടെ നടക്കവേ
ഇനിയും തങ്ങളുടേതല്ലാത്ത 
നിഴലുകളെ നോക്കി

ഒരു പെല്ലറ്റും ബുള്ളറ്റും 
പരസ്പരം ചോദിച്ചു
ആർക്കു വേണ്ടിയായിരുന്നു ചങ്ങാതീ
നമ്മൾ അവരുടെ ഉടലിലേക്ക് 
കടന്നു കയറിയത്?

യാത്രയ്ക്കിടയില്‍ കത്തു വന്നു.
ഉപേക്ഷിക്കപ്പെട്ടവരുടെ  
സന്ധ്യാ നേരത്ത്.
നിരസിക്കപ്പെട്ട പെൻഷനപേക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here