തൃശൂർ: പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശനം നടത്തിയെന്നാണ് കേസ്. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. തൃശൂർ വെസ്റ്റ് പോലീസാണ് ഇന്ന് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

രണ്ട് ദിവസം മുൻപാണ് സംഭവം. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുെ കാറിനെ കുറിച്ചുള്ള വിവിരങ്ങൾ ലഭിക്കുകയായിരുന്നു. ഇതോടെയാണ് ശ്രീജിത്ത് രവി കുരുക്കിലായത്.
നേരത്തെ പാലക്കാട് സ്‌കൂൾ വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയതായി പരാതി ലഭിച്ചിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പൊലീസ് കേസുമായി മുന്നോട്ടുപോയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here