മുംബയ്: മുതിർന്ന സിനിമാതാരവും നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ കൊവിഡ് ബാധിച്ച് മരിച്ചു. 76 വയസായിരുന്നു. സത്താറയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് കൊവിഡ് ബാധിച്ച ആശാലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾത്തന്നെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടർമാർ കഠിന പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ട്.
കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശാലതയോടൊപ്പം ഷോയുടെ ഷൂട്ടിംഗിൽ പങ്കെടുത്ത ഇരുപതോളംപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഗോവ സ്വദേശിയായ ആശാലതയുടെ മരണത്തിൽ ഗോവമുഖ്യമന്ത്രിയും മറാത്ത സിനിമയിലെ നിവരധി പ്രമുഖരും അനുശോചിച്ചു.