പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാപ്പ് നല്‍കിയവരുടെ ലിസ്റ്റില്‍ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരനും സിനിമ നിര്‍മ്മാതാവും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഡിനേഷ് ഡി സൂസയും ഉള്‍പ്പെടുന്നു. ജനുവരി 20ന് 73 പേര്‍ക്ക് മാപ്പും 70 പേര്‍ക്ക് ശിക്ഷാ കാലാവധിയില്‍ കമുട്ടേഷനും നല്‍കിയിരുന്നു. ഡിനേഷിനോട് വളരെ നിരുത്തരവാദപരമായാണ് ഗവണ്‍മെന്റ് പെരുമാറിയതെന്നും ട്രംപ് പറഞ്ഞു.

2014 ല്‍ തിരഞ്ഞെടുപ്പ് ഫണ്ട്‌ ദുരുപയോഗം നടത്തി എന്ന കേസില്‍ 5 വര്‍ഷത്തെ പ്രൊബേഷന് കോടതി വിധിച്ചിരുന്നു. 2012 ല്‍ യുഎസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ നിന്നും റിപ്പബ്ലിക് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച പെന്‍ഡിലോങിന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നടന്ന  കൃത്രിമത്വത്തെക്കുറിച്ച് അന്വേഷിച്ചത് ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് അറ്റോര്‍ണി പ്രീത് ബറോറയുടെ നേതൃത്വത്തിലുള്ള ഒരു ടീമായിരുന്നു.

ആദ്യം ദിനേഷ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് സമ്മതിച്ചിരുന്നു. അഞ്ചുവര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിയില്‍ ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും 8 മണിക്കൂര്‍ കമ്യൂണിറ്റി വര്‍ക്ക് ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു. കണ്‍സര്‍വേറ്റീവായിരുന്ന ദിനേഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനും ഒബാമയെക്കുറിച്ച് ദ റൂട്ട്‌സ് ഓഫ് ഒബാമാസ് റേജ് ഉള്‍പ്പെടെ ചലച്ചിത്രങ്ങളും നിര്‍മ്മിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here