പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍ ഡി.സി: അധികാരത്തില്‍ നിന്നും പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ട്രംപിന്റെ അറ്റോര്‍ണിമാര്‍ വാദിച്ചത്. യു.എസ് സെനറ്റ് തള്ളികളഞ്ഞു. ഫെബ്രുവരി 9ന് ഉച്ചക്ക്ശേഷം യു.എസ്. സെനറ്റ് ട്രമ്പിന്റെ ഇംപീച്ച്മെന്റ് ട്രയല്‍ ഭരണഘടനാവിധേയമാണോ എന്ന് ചര്‍ച്ച നടത്തിയ ശേഷം നടന്ന വോട്ടെടുപ്പിലാണ് ഇംപീച്ച്മെന്റ് തുടരുന്നതിനുള്ള അനുമതി നാല്‍പത്തിനാലിനെതിരെ 56 വോട്ടുകള്‍ക്ക് അംഗീകരിച്ചത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും ഭരണഘടനാ വിധേയമാണെന്ന് വോട്ടെടുപ്പിലൂടെ അംഗീകരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍മാരില്‍ 6 പേര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മിറ്റ് റോംനി, ലിസ(അലാസ്‌ക്ക) സൂസന്‍ കോളിന്‍സ് (മെയ്ന്‍), ബെന്‍സാസെ(നെബ്രസ്‌ക്ക), പാറ്റ് റ്റൂമി(പെന്‍സില്‍വാനിയ), ബില്‍ കാസഡി(ലൂസിയാന) എന്നിവരാണ് കൂറുമാറി വോട്ടു ചെയ്തത്. സെനറ്റില്‍ പ്രമേയം പാസ്സായതോടെ യോഗം പിരിച്ചുവിടുകയും ഫെബ്രുവരി 10 ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് വിചാരണ ആരംഭിക്കുകയും ചെയ്യും.

ഇംപീച്ച്മെന്റിനെ കുറിച്ചുള്ള അവസാന വോട്ടെടുപ്പ് ഈയാഴ്ച അവസാനം തന്നെ ഉണ്ടായിരിക്കും. ഇംപീച്ച്മെന്റ് പ്രമേയം പാസ്സാകാണമെങ്കില്‍ 67 സെനറ്റര്‍മാരുടെ പിന്തുണ ആവശ്യമാണ്. ഇന്നത്തെ വോട്ടെടുപ്പില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ എല്ലാവരും ഇതേനിലപാടു സ്വീകരിക്കണമെന്നില്ല. ഒരു കാരണവശാലും ട്രമ്പിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സെനറ്റില്‍ പാസ്സാക്കാന്‍ കഴിയുകയില്ല.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here