അമേരിക്കയില്‍ വെടിവെപ്പ് തുടര്‍ക്കഥയാകുന്നു. അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പതിനൊന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് വെടിയേറ്റുമരിച്ചു. ഡിയോര്‍ ഹാരിസ് എന്ന പെണ്‍കുഞ്ഞാണ് ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ദാരുണമായി കൊല്ലപ്പെട്ടത്. ന്യൂയോര്‍ക്കിലെ സിറാക്കൂസിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഡെസിറി സീമോറും കസിന്‍ ഷക്കേമ ബക്ക്‌മോനും മൂന്നും എട്ടും വയസ്സുള്ള അവരുടെ കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

സ്ത്രീകളും കുട്ടികളും കാറില്‍ യാത്ര ചെയ്യവേ എതിരെ വന്ന വാഹനത്തില്‍ നിന്ന് ഇവര്‍ക്ക് നേരെ തുടരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് പതിനൊന്നുമാസം പ്രായമുള്ള ഡിയോര്‍ ഹാരിസ് തല്‍ക്ഷണം മരിച്ചു. മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഷാവേസ് ആര്‍. ഒകാസിയോ എന്ന 23കാരന്‍ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം, തോക്ക് കൈവശം വയ്ക്കല്‍, പരോള്‍ ലംഘിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here