ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. 20 കോടി ഡോസുകള്‍ക്ക് ബ്രിട്ടന്‍ ഓഡര്‍ നല്‍കിക്കഴിഞ്ഞു. നേരത്തേ അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സിന്‍ ഉപയോഗിച്ച നിരവധിയാളുകള്‍ക്ക് രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് വാക്‌സിന്‍ ഉപയോഗം നിര്‍ത്തി വെച്ചിരുന്നു. പിന്നീട് പാര്‍ശ്വഫലങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പോടെ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ബ്രിട്ടണ്‍ വാക്‌സിന്‍ ഉപയോഗത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

അമേരിക്കയില്‍ നടന്ന പരീക്ഷണങ്ങളില്‍ വൈറസ് ബാധയില്‍നിന്ന് ഈ വാക്സിന്‍ 72 ശതമാനം സംരക്ഷണം നല്‍കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒറ്റഡോസ് വാക്സിന്‍ യു.കെയുടെ വാക്സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു. വിജയകരമായി നടപ്പാക്കിയ വാക്സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍ രക്ഷിച്ചുകഴിഞ്ഞു. കൊറോണ വൈറസില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ നാല് വാക്സിനുകളാണ് നിലവില്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here