അക്രമിക്ക് നേരെ പോലീസ് വെച്ച വെടിയുണ്ട ഭിത്തി തുളച്ച് കടന്ന് പതിനാലുകാരിയുടെ ജീവനെടുത്തു. ലോസ് ആഞ്ചലസിലെ നോര്‍ത്ത് ഹോളിവുഡ് സ്റ്റോറില്‍ അക്രമം നടത്തിയ പ്രതിക്ക് നേരെയാണ് പോലീസ് വെടിവെച്ചത്. ഈ വെടിയുണ്ട ഭിത്തി തുളച്ച് കടന്ന് മറുവശത്ത് ഷോപ്പിന്റെ ഡ്രസ്സിംഗ് റൂമിലായിരുന്ന കുട്ടിയുടെ ദേഹത്ത് തറയ്ക്കുകയായിരുന്നു.

ഡിസംബര്‍ 23 ന് തിങ്കളാഴ്ച ബര്‍ലിംഗ്ടണ്‍ സ്റ്റോര്‍ ഡ്രെസ്സിംഗ് റൂമില്‍ വെച്ചാണ് വഴിതെറ്റിയ വെടിയുണ്ടയേറ്റ് 14 വയസ്സുള്ള വാലന്റീന ഒറെല്ലാന-പെരാള്‍ട്ട കൊല്ലപ്പെട്ടത്. ഷോപ്പില്‍ അക്രമം നടക്കുന്നതായി വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. പോലീസ് എത്തുമ്പോള്‍ 24 കാരനായ ഡാനിയല്‍ എലീന-ലോപ്പസ് കേബിള്‍ ലോക്ക് ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയായിരുന്നു.

പ്രതിക്ക് നേരെ പോലീസ് വെടിവെച്ചെങ്കിലും വെടിയേറ്റത് സമീപത്തെ ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന കുട്ടിക്കാണ്. നിലവിളി കേട്ട് പോലീസ് എത്തുമ്പോള്‍ പതിനാലുകാരിയായ വാലന്റീന വെടിയേറ്റ് നിലത്ത് വീണു കിടക്കുകയായിരുന്നു. സമീപത്ത് നിലവിളിയോടെ കുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. ഷോപ്പില്‍ അതിക്രമം നടക്കുന്നത് കണ്ട് ഭയന്ന് ഇരുവരും ഡ്രസ്സിംഗ് റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു.

പ്രതിക്ക് നേരെ വെടിയുതിര്‍ക്കുന്നതിനിടെ നിരപരാധിയായ ഒരാളുടെ ജീവനെടുക്കാന്‍ ഇടയായതില്‍ ലോസ് ആഞ്ചലസ് പോലീസ് ഖേദം പ്രകടിപ്പിച്ചു. ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനവും അഗാധമായ ഖേദവും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ദാരുണമായ സംഭവത്തില്‍ ഞങ്ങള്‍ അനുഭവിക്കുന്ന ദുഃഖത്തിന്റെ ആഴം വിവരിക്കാന്‍ വാക്കുകളില്ല. എന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here