തിങ്കളാഴ്ച രാത്രി ഡെന്‍വര്‍ മെട്രോ ഏരിയയില്‍ ഒരു തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഒന്നാം അവന്യൂവിലും ബ്രോഡ്വേയിലും നടന്ന ആദ്യ വെടിവെപ്പില്‍ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഈ വെടിവെപ്പില്‍ മൂന്നാമതൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ, 12-ആം അവന്യൂവിന്റെയും വില്യംസ് സ്ട്രീറ്റിന്റെയും കവലയ്ക്ക് സമീപം മറ്റൊരാള്‍ കൂടി വെടിയേറ്റ് മരിച്ചുവെന്ന് ഡെന്‍വര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് പോള്‍ പാസെന്‍ പ്രാദേശിക ഔട്ട്ലെറ്റുകളോട് പറഞ്ഞു.

ഇതിനു ശേഷം രണ്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ലക്വുഡിലെ ബെല്‍മര്‍ ഷോപ്പിംഗ് സെന്ററിലേക്ക് പ്രതി ഓടി രക്ഷപ്പെട്ടു. ഷോപ്പിലേക്ക് ഓടിക്കയറുന്നതിനിടെ ഇയാള്‍ ഒരു പോലീസ് ഓഫീസര്‍ക്ക് നേരെയും സ്റ്റോര്‍ ക്ലര്‍ക്കിന് നേര്‍ക്കും വെടിവെച്ചു. ഡെന്‍വറിലെ എട്ടാം അവന്യൂവിനും സുനി സ്ട്രീറ്റിനും സമീപത്തും വെടിവെപ്പ് നടന്നു.

കോള്‍ഫാക്‌സ് അവന്യൂവിലും കിപ്ലിംഗ് സ്ട്രീറ്റിലും മറ്റൊരു വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥര്‍ കെഡിവിആറിനോട് പറഞ്ഞു. അടുത്തടുത്ത സ്ഥലങ്ങളില്‍ പോലീസിനെ ഞെട്ടിച്ച് കൊണ്ട നടന്ന വെടിവെപ്പിനവസാനം എല്ലാ കൊലപാതകങ്ങളും നടത്തിയത് ഒരാള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, കൂടുതല്‍ സംശയിക്കപ്പെടുന്നവര്‍ക്കായി ബെല്‍മറിലെ ടാര്‍ഗറ്റിന് സമീപമുള്ള പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. വെടിവെപ്പ് നടത്തിയ വ്യക്തിയും കൊല്ലപ്പെട്ടതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here