അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍. കുട്ടിയെ കൊലപ്പെടുത്തിയ 37കാരനേയും പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് യുവാവിന് വിറ്റത് അമ്മയാണ്. 37 കാരനായ ജെറമി വില്യംസ് എന്നയാള്‍ക്കാണ് കെല്ലി സിപ്പിള്‍ എന്ന 35കാരി സ്വന്തം മകളെ വിറ്റത്. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വില്യംസ് കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

കുട്ടിയുടെ മരണത്തിനു ശേഷം നടന്ന അന്വേഷണത്തിലാണ് അമ്മ അറസ്റ്റിലായത്. ജെറമി വില്യംസ്, അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്യുന്നതിന് മുമ്പ് സിപ്പിള്‍ ഇയള്‍ക്ക് മകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കിയിരുന്നുവെന്നും ഇതിന് പ്രതിഫലമായി പണം വാങ്ങിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

കമാരി ഹോളണ്ട് എന്ന അഞ്ചു വയസ്സുകാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഡിസംബര്‍ 13-നാണ് കുട്ടിയെ കാണാതായതായി സിപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു മൊഴി. എന്നാല്‍ പിന്നീട് അലയിലെ ഫെനിക്‌സ് സിറ്റിയില്‍ പ്രതി വില്യംസ് താമസിച്ചിരുന്ന ആളൊഴിഞ്ഞ വീട്ടില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വില്യംസും സിപ്പിളും തമ്മില്‍ നേരത്തേതന്നെ ബന്ധമുണ്ടെന്ന് പോലീസ് ഡബ്ല്യുആര്‍ബിഎല്ലിനോട് പറഞ്ഞു. ഇതിനു മുന്‍പും ബാലപീഡനക്കേസില്‍ പ്രതിയായിട്ടുള്ള ഇയാള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here