1981ല്‍ യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റയ്ഗണെ വെടിവെച്ച കേസില്‍ പ്രതിയായ ജോണ്‍ ഹിന്‍ലി ജൂനിയറിനെ ജയില്‍ മോചിതനാക്കി. കേസില്‍ ഹിന്‍ലി മാനസിക രോഗിയാണെന്ന് ജൂറി കണ്ടെത്തിയരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ ഇരുപത് വര്‍ഷം മാനസിക രോഗാശുപത്രിയില്‍ ചികിത്സയ്ക്കയച്ചിരുന്നു.

1981 മാര്‍ച്ച് 30നാണ് ഹിന്‍ലി പ്രസിഡന്റ് റെയ്ഗണെ വെടിവെച്ചത്. വെടിയുണ്ട അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ തകര്‍ത്തെങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അതേസമയം വെടിയേറ്റ അന്നത്തെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായിരുന്നു ജെയിംസ് ബ്രാഡി പിന്നീട് ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു.

കടുത്ത മാനസികരോഗത്തെത്തുടര്‍ന്നാണ് ഹിന്‍ലി പ്രസിഡന്റിനെ കൊല്ലാന്‍ ശ്രമിച്ചതെന്നായിരുന്നു കണ്ടെത്തല്‍. 25 വര്‍ഷം ഇയാള്‍ ജയിലില്‍ കിടന്നു. ഇപ്പോള്‍ ഹിന്‍ലിക്ക് 67 വയസ്സാണ്.

LEAVE A REPLY

Please enter your comment!
Please enter your name here