ടെക്സസ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി , യൂണിയൻ ഹോം മിനിസ്റ്റർ അമിത് ഷാ എന്നിവർക്കെരെ ഫയൽ ചെയ്തിരുന്ന 100 മില്യൺ ഡോളർ നഷ്ടപരിഹാരക്കേസ്സ് യു.എസ്. ഡിസ്ട്രിക് കോടതി (ടെക്സ്സസ്സ് ) തള്ളി. വിചാരണ സമയത്ത് പരാതിക്കാർ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജഡ്ജി ആൻഡ്രൂ എസ് ഹാനൻ കേസ് തള്ളിയത്.ഹൂസ്റ്റണിൽ സംഘടിപ്പിച്ച ഹൗണ്ടി മോഡി പരിപാടിക്ക ദിവസങ്ങൾ മുമ്പ് 2019 സെപ്റ്റംബർ 19 – നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി മാറ്റിക്കൊണ്ട് ഇതിൽ പാർലമെന്റ് കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്തു. കാശ്മീർ കാലിസ്ഥൻ സെപറേറ്റിസ്റ്റുകളായ രണ്ടു പേർ ആണ് കോടതിയെ സമീപിച്ചിരുന്നത്.

കാശ്മീർ കാലിസ്ഥാൻ റഫറണ്ടം ഫ്രണ്ട് ഈ കേസ് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഒരു തുടർ നടപടിയും സ്വീകരിച്ചിരുന്നില്ല. ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് വഴി മോഡിക്കും അമിത് ഷാക്കും സമൻസയ്ക്കുക മാത്രമാണ് ഇവർ ചെയ്തത്. 2019 സെപ്റ്റംബർ 22 – നാണ് നരേന്ദ്ര മോഡി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഹൂസ്റ്റണിൽ ചരിത്ര പ്രസിദ്ധമായ ഹൗദി മോഡി പരിപാടിയിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here