Photo : ANI

ഹൈദരാബാദിൽ കാറിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം (Hyderabad Gangrape)ചെയ്ത കേസിൽ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയച്ചു. സംഭവത്തിൽ പതിനെട്ട് വയസ്സുള്ള യുവാവ് അറസ്റ്റിലായിരുന്നു.

പ്രതികളിൽ പ്രായപൂർത്തിയായ രണ്ട് പേരിൽ ഒരാൾ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച സൂചന. പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ ടിആർഎസ് നേതാവിന്റെ കുടുംബത്തിലുള്ളതാണെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ഒരാളുടെ പേര് മാത്രമാണ് പെൺകുട്ടിയുടെ മൊഴിൽ പറയുന്നത്. പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് അഞ്ച് പേരെ തിരിച്ചറിഞ്ഞത്.

അതേസമയം, പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾ എംഎൽഎയുടെ മകനാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്ത പൊലീസ് തള്ളിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും മറ്റ് അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിൽ എംഎൽഎയുടെ മകന് സംഭവത്തിൽ പങ്കില്ലെന്നാണ് മനസ്സിലായതെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഹൈദരാബാദ് വെസ്റ്റ് സോൺ ഡിസിപി ജോയൽ ഡേവിസ് പ്രതസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here