കോവിഡ് വാക്‌സിനുകളുടെ ഉപയോഗം മരണത്തിന് കാരണമായിട്ടുണ്ടെന്ന് ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. വാക്‌സിന്‍ ഉപയോഗം മൂലം ഫ്‌ലോറിഡയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ ഗ്രാന്‍ഡ് ജൂറിയെ നിയമിക്കണമെന്ന് റോണ്‍ ഡിസാന്റിസ് സംസ്ഥാന സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. വാക്‌സിനുകള്‍ കൊണ്ട് മരണം വരെ സംഭവിച്ചിട്ടുണ്ടെന്നും മരുന്നു കമ്പനികള്‍ സത്യം മറച്ചു വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനുകള്‍ ഹൃദയ രോഗങ്ങള്‍ക്കും മരണത്തിനും ഇടയാക്കിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് ഈ പ്രശ്‌നങ്ങള്‍ പഠിച്ചെന്നു ഡിസാന്റിസ് പറയുന്നു. എം ആര്‍ എന്‍ എ വാക്‌സിനുകള്‍ കുത്തിവച്ച് 28 ദിവസത്തിനുള്ളില്‍ 18-39 പ്രായത്തിലുള്ളവര്‍ക്കു ഹൃദയ രോഗങ്ങള്‍ മൂലം മരണം ഉണ്ടായെന്നാണ് കണ്ടെത്തിയത്. സി ഡി സി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അവ അപൂര്‍വമാണ് എന്നായിരുന്നു സി ഡി സി പറഞ്ഞത്. ഫ്‌ലോറിഡയില്‍ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here