പി പി ചെറിയാന്‍

ഡാളസ്: ഫെബ്രുവരി 24 ന് കാണാതായ ഡാളസിലെ ടെക്‌സസ് സര്‍വകലാശാലയിലെ 20 കാരനായ വിദ്യാര്‍ത്ഥി മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ആന്‍ഡ്രൂ സോ ലിയുടെ മരണം മാര്‍ച്ച് 2 ശനിയാഴ്ചയാണ് റിച്ചാര്‍ഡ്സണ്‍ പോലീസ് സ്ഥിരീകരിച്ചതെന്ന് യുടിഡി പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. ലിയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

ഹൂസ്റ്റണില്‍ നിന്നുള്ള ആന്‍ഡ്രൂ ലീയെ ഫെബ്രുവരി 24-ന് വൈകുന്നേരമാണ് അവസാനമായി കണ്ടത്. ലിയുടെ മരണകാരണം അന്വേഷണത്തിലാണെന്ന് യുടി ഡാളസ് വൈസ് പ്രസിഡന്റ് ഫോര്‍ സ്റ്റുഡന്റ് അഫയേഴ്സ് ഡോ. ജീന്‍ ഫിച്ച് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അയച്ച കത്തില്‍ പറയുന്നു. ആന്‍ഡ്രൂവിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അദ്ദേഹത്തെ അറിയുന്ന എല്ലാവരോടും തങ്ങള്‍ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

സെല്‍ഫോണും ബാക്ക്പാക്കും ലാപ്ടോപ്പും മുറിയില്‍ ഉപേക്ഷിച്ചാണ് മകന്‍പോയതെന്ന് ലീയുടെ അമ്മ പറഞ്ഞു. വ്യാഴാഴ്ചയാണ് താന്‍ അവസാനമായി അവനുമായി ഫോണില്‍ സംസാരിച്ചതെന്നും അവര്‍ പറഞ്ഞു. ഈ അധ്യയന വര്‍ഷത്തില്‍ യുടി ഡാളസിലെ അന്തരിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന വാര്‍ഷിക പരിപാടിയായ മാര്‍ച്ച് 19 ന് കോമറ്റ്സ് റിമെമ്മര്‍ ചടങ്ങില്‍ ലിയെ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here