കേന്ദ്ര ഏജന്‍സികളെ നരേന്ദ്രമോദി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹത്തിന്റെ ജവാന്മാരാണ് ഏജന്‍സികളെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ജോദ്പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

”പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കാന്‍ പോകുന്ന സ്ഥലങ്ങളിലേക്ക് ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിനെയും ആദായ നികുതി വകുപ്പിനെയും സിബിഐയെയും പ്രചരണത്തിനായി അയക്കും. അവര്‍ കോണ്‍ഗ്രസുകാരോട് എന്താണ് ചെയ്യുന്നതെന്ന് കാണുന്നുണ്ടല്ലോ. ഞങ്ങള്‍ രാജ്യം കൊള്ളയടിക്കുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്. എന്നാല്‍ അവര്‍തന്നെയാണ് രാജ്യം കൊള്ളയടിക്കുന്നത്’, കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതാസറയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയത് സൂചിപ്പിച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.

‘സംസാരിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ഭക്ഷണവും തൊഴിലും പഠിക്കാന്‍ വിദ്യാലയങ്ങളും വേണം. മുദ്രാവാക്യങ്ങള്‍ കൊണ്ടും നല്ല പ്രസംഗങ്ങള്‍ നടത്തിയതുകൊണ്ടും രാജ്യത്ത് ഒന്നും നടക്കില്ല. തന്റെ ഭരണത്തിനു കീഴില്‍ ധനികര്‍ കൂടുതല്‍ ധനികരും, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായെന്നാണ് മോദി പറയുന്നത്. അദ്ദേഹം ധനികരെ സഹായിക്കുകയും പാവപ്പെട്ടവരുടെ അടുത്ത് വോട്ട് തേടുകയും ചെയ്യും’, ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here