സുപ്രിംകോടതിയില്‍ അഞ്ചു പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള ശുപാര്‍ശ നിയമ മന്ത്രാലയം അംഗീകരിച്ചു.  
വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ മോഹന്‍ എം. ശാന്തനഗൗഡര്‍ (കേരളം), നവീന്‍ സിന്‍ഹ (രാജസ്ഥാന്‍), സഞ്ജയ് കൃഷ്ണ കൗള്‍ (മദ്രാസ്), ദീപക് ഗുപ്ത (ഛത്തിസ്ഗഡ്), കര്‍ണാടക ഹൈക്കോടതി ജഡ്ജി എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ പേരുകളാണ് നിയമ മന്ത്രാലയം അംഗീകരിച്ചത്. ജഡ്ജിമാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസിന് (പി.എം.ഒ) കൈമാറി.
പി.എം.ഒയുടെ അംഗീകാരത്തിനു ശേഷം പേരുകള്‍ രാഷ്ട്രപതിക്ക് കൈമാറും. ഈയാഴ്ചതന്നെ രാഷ്ട്രപതിഭവന്‍ പുതിയ ജഡ്ജിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സുപ്രിംകോടതിയില്‍ ആകെ 31 ജഡ്ജിമാരാണ് വേണ്ടത്. എന്നാല്‍, നിലവില്‍ 23 ജഡ്ജിമാര്‍ മാത്രമാണുള്ളത്. ഈ അഞ്ചുപേരെയും അംഗീകരിക്കുന്നതോടെ ജഡ്ജിമാരുടെ എണ്ണം 28 ആകും.
ശാന്തനഗൗഡര്‍ സുപ്രിംകോടതിയിലേക്ക് പോകുന്നതോടെ പട്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നവനിതി പ്രസാദ് സിങ് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.

LEAVE A REPLY

Please enter your comment!
Please enter your name here