തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും. കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ബിരുദത്തിന് അഞ്ചും ആറും സെമസ്റ്ററിൽ പഠിക്കുന്നവർക്കും ബിരുദാനന്തര കോഴ്സുകൾക്കുമാണ് ആദ്യ ഘട്ടത്തിൽ ക്ലാസ് തുടങ്ങുക.പ്രാക്ടിക്കൽ പഠനത്തിലും ഓൺലൈൻ പഠനത്തിലും ഉൾപ്പെടുത്താൻ കഴിയാതിരുന്ന വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകി ക്ലാസുകൾ ക്രമീകരിക്കും. ഒരേസമയം 50 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾക്കു മാത്രമായിരിക്കും ക്ലാസ്. ഓരോ കോളേജിലും വിദ്യാർത്ഥികളുടെ എണ്ണം കണക്കാക്കി, ആവശ്യമെങ്കിൽ പ്രിൻസിപ്പൽമാർ ഷിഫ്റ്റ് ഏർപ്പെടുത്തണം.ശനിയാഴ്ചകളിൽ പ്രവൃത്തി ദിനമായിരിക്കും.

രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പ്രവൃത്തിസമയം. തത്ക്കാലം ഹാജർ നിർബന്ധമാക്കില്ല.ഹോസ്റ്റൽ മെസ്സുകൾ തുറക്കാം. ഡൈനിംഗ് ഹാളിൽ ശാരീരിക അകലം നിർബന്ധമായും പാലിക്കണം. മാസ്കും നിർബന്ധമാക്കണം. തെർമൽ സ്‌ക്രീനിംഗ് നിർബന്ധമല്ല. 10 ദിവസത്തിനുശേഷം ഈ ക്രമീകരണങ്ങൾ അവലോകനം ചെയ്യണം.മുന്നോടിയായി ഈ മാസം 28ന് അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും കോളേജുകളിൽ എത്തണം. ക്ലാസ് മുറികളുടെ സാനിറ്റൈസേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്നു ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here