സിപിഎം സംസ്ഥാന സമിതിയിൽ വി.എസ്. അച്യുതാനന്ദനെതിരെ ചർച്ച വന്നെങ്കിലും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വിലക്കി. വിഎസ് മൽസരിക്കരുതെന്ന് എം.എം. ലോറൻസും എൻ.ആർ. ബാലനും പി. മോഹനനും ആവശ്യപ്പെട്ടു. വിഎസ് മൽസരിക്കണമെന്ന പൊളിറ്റ് ബ്യൂറോ നിർദേശം റിപ്പോർട്ട് ചെയ്ത ഉടനെയാണ് എതിർപ്പ് ഉയർന്നത്. ജനങ്ങളുടെ അഭിപ്രായം വിഎസ് മൽസരിക്കുന്നതിന് എതിരെന്ന് പി.മോഹനൻ അഭിപ്രായപ്പെട്ടു. ജനാഭിപ്രായം പറയേണ്ട, സ്വന്തം അഭിപ്രായം പറഞ്ഞാൽ മതിയെന്ന് യച്ചൂരി പറഞ്ഞു.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിമാരായ പി.രാജീവ് (എറണാകുളം), വി.എൻ. വാസവൻ (കോട്ടയം), സജി ചെറിയാൻ (ആലപ്പുഴ) എന്നിവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഇവർക്ക് മൽസരിക്കാൻ ഇളവ് വേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. വയനാട് ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനും തൃശൂർ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീനും തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും മൽസരിക്കും.

അതേസമയം, യോഗ്യരായ സ്ഥാനാർഥികളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആറന്മളയിലെ സ്ഥാനാർഥിപ്പട്ടിക റദ്ദു ചെയ്തു. എറണാകുളം ജില്ലയിൽ രണ്ടു പേരുടെ കാര്യത്തിൽ മാത്രം തീരുമാനമെടുത്തു. എസ്‍.ശർമ വൈപ്പിനിലും സാജു പോൾ പെരുമ്പാവൂരും ജനവിധി തേടും.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ സിറ്റിങ് സീറ്റായ മലമ്പുഴയിൽ തന്നെ മൽസരിക്കും. ജി. സുധാകരൻ, ആർ. രാജേഷ്, എ.എം. ആരിഫ് എന്നിവർക്കും മൽസരിക്കാൻ അനുമതി ലഭിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ കഴിഞ്ഞ തവണ മൽസരിച്ച് ജയിച്ച എ. പ്രദീപ് കുമാറും പൊന്നാനി എംഎൽഎ പി.ശ്രീരാമകൃഷ്ണനും വീണ്ടും ജനവിധി തേടും.

സി.പി.എം. സ്ഥാനാർഥിപ്പട്ടിക

വി.എസ്.അച്യുതാനന്ദൻ (മലമ്പുഴ)

എ.കെ.ബാലൻ (തരൂർ)

ഇ.പി.ജയരാജൻ (മട്ടന്നൂർ)

തോമസ് ഐസക്ക് (ആലപ്പുഴ)

ജി.സുധാകരൻ (അമ്പലപ്പുഴ)

എ.എം.ആരിഫ് (അരൂർ)

ആർ.രാജേഷ് (മാവേലിക്കര)

എ.പ്രദീപ് കുമാർ

വി.ശിവൻകുട്ടി (നേമം)

എസ്.ശർമ്മ (വൈപ്പിൻ)

സാജു പോൾ (പെരുമ്പാവൂർ)

രാജു എബ്രഹാം (റാന്നി)

ടി.വി.രാജേഷ് (കല്യാശേരി)

പി.ശ്രീരാമകൃഷ്ണൻ (പൊന്നാനി)

പിണറായി വിജയൻ (ധർമ്മടം)

കെ.കെ.ശൈലജ (പേരാവൂർ)

എം.എം.മണി (ഉടുമ്പഞ്ചോല)

ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര)

ടി.എൻ.സീമ (വട്ടിയൂർക്കാവ്)

ഐ.ബി.സതീഷ് (കാട്ടാക്കട)

ഡി.കെ.മുരളി (വാമനപുരം)

കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം)

സി.കെ.ശശീന്ദ്രൻ (കൽപറ്റ)

എ.സി.മൊയ്തീൻ (കുന്നംകുളം)

കെ.പി.എ.സി ലളിത (വടക്കാഞ്ചേരി)

LEAVE A REPLY

Please enter your comment!
Please enter your name here