പ്രണയത്തില്‍ നിന്ന് പിരിഞ്ഞുപോകുന്നവരെ കൊന്ന് പക വീട്ടുന്നവരും നിസ്സാര കാര്യങ്ങളുടെ പേരില്‍ പിണങ്ങി പിരിയുന്നവരും വിനുവിനേയും ലിനിഷയേയും കുറിച്ചറിയണം. 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ എതിര്‍പ്പുകളെ അവഗണിച്ചാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. കാര്യങ്ങള്‍ രണ്ട് വീട്ടുകാരേയും പറഞ്ഞ് സമ്മതിപ്പിച്ച് വിവാഹ നിശ്ചയവും നടത്തി. അതിനു ശേഷം കുടുംബത്തിനൊപ്പം ഒരു തീര്‍ത്ഥയാത്രയ്ക്ക പോയതാണ് ലിനിഷ. ആ യാത്ര ഒരു അപകടത്തിലാണ് അവസാനിച്ചത്.

ലിനിഷയും വീട്ടുകാരും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ലിനിഷയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ആ അപകടത്തിനു ശേഷം ലിനിഷ പിന്നെ എഴുന്നേറ്റിട്ടില്ല. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിളിച്ചാല്‍ കണ്ണു തുറന്നു നോക്കും. മറ്റൊരു പ്രതികരണവുമില്ല. വിവാഹം സ്വപ്‌നം കണ്ട് നടന്ന നാളുകളിലെ ആഘാതം. ജീവിതത്തിലേക്ക് വിളിച്ചു കയറ്റാന്‍ കാത്തിരുന്നയാള്‍ തന്നെ തിരിച്ചറിയാന്‍ പോലും കഴിയാതെ കിടന്ന കിടപ്പില്‍. ആ ദിവസങ്ങളെ വിനു അതിജീവിച്ചത് സ്‌നേഹത്തിന്റെ മാത്രം ബലത്തിലായിരുന്നു. പിന്നെ വിട്ടു കളയാന്‍ തയ്യാറാകാതെ പ്രണയിനിയെ കൂടെക്കൂട്ടി.

‘അവളെ എനിക്ക് അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റില്ല, എനിക്ക് ഇപ്പോഴും അവളെ ജീവനാണ്. സ്‌നേഹം കുറഞ്ഞിട്ടില്ല കൂടിയിട്ടേ ഉള്ളൂ’. നിറ കണ്ണുകളോടെയാണ് വിനു ഇത് പറയുന്നത്. ലിനിഷയുടെ അവസ്ഥ മനസിലാക്കിയ വീട്ടുകാരും കൂട്ടുകാരും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചെങ്കിലും വിനു സമ്മതിച്ചില്ല.. അന്ന് മുതല്‍ ഇന്ന് വരെ കൂലിപ്പണി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് വിനു സ്വന്തം വീട്ടിലെ കാര്യങ്ങളും ലിനിഷയുടെ കാര്യങ്ങളും നോക്കുന്നത്. പൊയ്യ മടത്തും പടി സ്വദേശികളാണ് ലീനിശയും വിനുവും. ഈ സ്‌നേഹത്തിന് മുന്നില്‍ നമിക്കുന്നു എന്നും നിസാര കാര്യങ്ങള്‍ക്ക് പിരിഞ്ഞു പോകുന്ന പ്രണയിനികളും ഭാര്യാ ഭര്‍ത്താക്കന്മാരും ഇതൊക്കെ ഒന്ന് കാണണമെന്നും ഇതാണ് യാതാര്‍ത്ഥ പ്രണയം എന്നും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here