സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള പോര് ദിനംപ്രതി രൂക്ഷമാകുന്നതിനിടെ കേരള ഗവർണർക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി കൊടിക്കുന്നില്‍ സുരേഷ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഗവർണമാരുടെ അനാവശ്യമായ ഇടപെടല്‍ ഭരണനിർവഹണത്തിന് സാരമായ രീതിയിൽ തടസ്സം സൃഷ്ടിക്കുകയാണെന്ന് ആരോപണത്തിൽ പറയുന്നു. രാഷ്ട്രീയ താൽപ്പര്യങ്ങള്‍ മുൻ നിര്‍ത്തിയാണ് ഗവർണർമാർ ഇടപെടല്‍ നടത്തുന്നതെന്നും
അതിനാൽ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നൽകിയിരിക്കുന്നത്.

കേരള നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്. ലോകായുക്ത നിയമഭേദഗതിയും സര്‍വ്വകലാശാല നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നൽകിയത്. സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ടു നിയമസഭ രണ്ടാമതും പാസാക്കിയ10 ബില്ലുകളാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ. രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. 2020 മുതൽ രാജ്ഭവന്‍റെ പരിഗണനയിൽ ഇരുന്ന ബില്ലുകൾ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ മടക്കുകയായിരുന്നു . കഴിഞ്ഞ മാസം 18ന് പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും ബില്ലുകൾ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here