എറണാകുളം കാലടിയിലെ താന്നിപ്പുഴ പള്ളിയിൽ കുർബാന തർക്കത്തെ തുടര്‍ന്ന് വിശ്വാസികൾ ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച വൈദികനെ ഒരു കൂട്ടം വിശ്വാസികൾ എതിർക്കുകയായിരുന്നു. എന്നാൽ വൈദികനെ പിന്തുണച്ച് ഒരാള്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കഴഞ്ഞ ദിവസം സീറോ – മലബാർ സഭയിലെ കുർബാന തർക്കത്തിൽ മാർപാപ്പയുടെ നിർദ്ദേശം ഭാഗികമായി അതിരൂപത വൈദിക സമിതി തള്ളികളഞ്ഞിരുന്നു. മാര്‍പാപ്പയുടെ നിര്‍ദേശത്തിനു വിരുദ്ധമായി ജനാഭിമുഖ കുര്‍ബാന തുടരാന്‍ എറണാകുളം-അങ്കമാലി അതിരൂപതാ വൈദിക സമിതി തീരുമാനിച്ചു. ക്രിസ്മസ് ദിനത്തിൽ ഒരു കുർബാന മാത്രം സിനഡ് കുർബാനയും, മറ്റ് കുർബാനകൾ ജനാഭിമുഖമായും അർപ്പിച്ചു.