കൽപ്പറ്റ: കൽപ്പറ്റ നിയമസഭ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി സി.കെ.ശശീന്ദ്രന്റെ ലാളിത്യമാണ് പാർട്ടിയുടെ തോൽവിക്ക് കാരണമായതെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ പി.പി.എ. കരീം അഭിപ്രായപ്പെട്ടു. പാർട്ടിയിലെയും മുന്നണിയിലെയും അഭിപ്രായ വ്യത്യാസങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പി.കെ. ജയലക്ഷ്‌മിയുടെ തോൽവിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

NCRP0098699

ഇത്തവണത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളിൽ ജനകീയനെന്ന് പേര് കേട്ടയാളാണ് കൽപ്പറ്റയിൽ നിന്നും വിജയിച്ച സി.കെ. ശശീന്ദ്രൻ. കാലിൽ ചെരിപ്പിടാതെ പശുവിനെ വളർത്തിയും പാല് വിറ്റും ജീവിതം മുന്നോട്ട് നീക്കിയ ശശീന്ദ്രനെ മത്സരത്തിനിറക്കിയപ്പോൾ തന്നെ വിജയം ഉറപ്പിച്ചെന്ന് സി.പി.എം. നേതാക്കൾ സമ്മതിക്കുന്നു. ജനകീയനായ നേതതാവിന് വേണ്ടി സാമൂഹിക മാധ്യമങ്ങളിലും വൻ തോതിലുള്ള ചർച്ചകൾ നടന്നു. സിറ്റിങ്ങ് എം.എൽ.എയായിരുന്ന എം.വി. ശ്രേയാംസ് കുമാറിനെ 13,083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രൻ പിൻതള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here