തിരുവനന്തപുരം∙ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റതിന് തൊട്ടുപിന്നാലെ പൊലീസ് തലപ്പത്ത് ആദ്യമാറ്റം. ദക്ഷിണ മേഖലാ എഡിജിപി കെ.പത്മകുമാറിനെ നീക്കി ബി.സന്ധ്യയെ തൽസ്ഥാനത്ത് നിയമിച്ചു. കെ.പത്മകുമാറിന് പുതിയ ചുമതല നൽകിയിട്ടില്ല.

ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസ് അന്വേഷണം എഡിജിപി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. നേരത്തെ ജിഷ വധക്കേസ് അന്വേഷണ മേൽനോട്ട ചുമതല പത്മകുമാറിനായിരുന്നു. പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് ജിഷ കൊലക്കേസ് അന്വേഷണ സംഘത്തിന്റെ തലപ്പത്ത് ബി.സന്ധ്യയെ നിയമിച്ചത്.

അതേസമയം, പുതിയ സംഘത്തെ നിയോഗിച്ച പശ്ചാത്തലത്തിൽ ജിഷയുടെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടത്തിവന്ന രാപ്പകൻ സമരം അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചു. 

 

LEAVE A REPLY

Please enter your comment!
Please enter your name here