തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഉപദേശം നല്‍കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അറിഞ്ഞശേഷമേ നിര്‍ദേശങ്ങള്‍ നല്‍കാനാകൂവെന്നു ഗീത ഗോപിനാഥ് പറഞ്ഞു. മറ്റു കാര്യങ്ങള്‍ അതിനു ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഘടകങ്ങളും അറിഞ്ഞ ശേഷം എന്തുതരം ഉപദേശം നല്‍കണമെന്ന് തീരുമാനിക്കുമെന്നും ഗീത വ്യക്തമാക്കി. സര്‍ക്കാറിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ശേഷം ആദ്യമായി കേരളത്തിലെത്തിയതായിരുന്നു ഗീത ഗോപിനാഥ്.

ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായ ഗീതഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കിഫ്ബി ഉള്‍പ്പെടെ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കെഎസ്‌ഐഡിസി ഉള്‍പ്പെടെ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി. ഇന്നു വിവിധ വകുപ്പുമേധാവികളുമായി കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here