വീട്ടില്‍ നിന്നും ബാങ്കുകളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ഉറവിടം മുന്‍ മന്ത്രി കെ.ബാബു വെളിപ്പെടുത്തിയില്ലെന്ന് വിജിലന്‍സ്.ബാബുവിന്റെയും രണ്ട് മക്കളുടെയും വീടുകളിലും ബാങ്ക് ലോക്കറുകളിലും നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് രേഖകള്‍ ആവശ്യപെട്ട വിജിലന്‍സിന് മുമ്പില്‍ ബാബു ഇതുവരെ കണക്ക് ബോധ്യപെടുത്തിയിട്ടില്ല.

വിജിലന്‍സ് കണ്ടെടുത്ത ഇരുനൂറ് പവനോളം സ്വര്‍ണത്തിന്റെ ബില്ല് ഹാജരാക്കാന്‍ ബാബുവിന് സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി.ബാബുവിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്ത ശേഷം വിജിലന്‍സ് നടത്തിയ റെയ്ഡുകളിലാണ് സ്വര്‍ണം കണ്ടെത്തിയത്.

വിജിലന്‍സ് ഓഫീസില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം മുഴിവന്‍ നല്‍കിയത് മക്കളുടെ ഭര്‍തൃവീട്ടുകാരാണെന്നായിരുന്നു ബാബുവിന്റെ മൊഴി. മൂത്തമകള്‍ ആതിരയ്ക്ക് 32 പവനും ഇളയ മകള്‍ ഐശ്വര്യയ്ക്ക് നൂറ് പവനും കല്യാണ സമയത്ത് നല്‍കിയെന്നാണ് ബാബു മൊഴി നല്‍കിയത്.ബാബുവിന്റെ മകളുടെ ഭര്‍തൃവീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണം അവര്‍ വാങ്ങിയതാണെന്ന് വ്യക്തമാക്കി. എന്നാല്‍ ബില്ല് ഹാജരാക്കാന്‍ അവര്‍ക്കായിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here