മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം മണിയെ പുറത്താക്കാൻ പാർട്ടി തയാറാകണമെന്നും ആവശ്യപെട്ടു സി.പി.എം കേന്ദ്ര നേതൃത്വത്തിന് വി.എസ്.അച്ചുതാനന്തന്റെ കത്ത്.ഇടതുപക്ഷ മന്ത്രിസഭയ്ക്ക് മണി മൂലം പ്രതിച്ഛായ ഭംഗമേറ്റുമെന്നും വി.എസ്.വിമര്ശനമുന്നയിച്ചു.ബേബി അഞ്ചേരി വധക്കേസിൽ മന്ത്രി എം.എം.മാണി വിചാരണ നേരിടണമെന്ന് കോടതിവിധിയെ തുടർന്നാണ് വി.എസിൻറെ കത്ത്.മാണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.വി.എസിന്റെ കത്ത് വി.എസിനെയും സംസ്ഥാന നേത്രത്വത്തേയും വീണ്ടും എതിർചേരിയിലെത്തിച്ചിരിക്കുന്നത്.എന്നാൽ കത്തിനെകുറിച്ചു അറിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വി എസ് നെപ്പോലെ പരിണിതപ്രഞ്ജനായ രാഷ്ട്രീയ നേതാവ് വെറുതെ നേരംമ്പോക്കിനെഴുതിയ കത്തായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നില്ല, മറിച്ച് ചിന്തിച്ചുറച്ച് തന്നാണ് തന്റെ പഴയ വിശ്വസ്തനായ ഇപ്പോൾ പിണറായിയുടെ നാവായി മാറിയ മണിയാശാനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷം പോലും ഇത്രകടുപ്പത്തിൽ പറഞ്ഞിരുന്നില്ലാ.
എല്ലാവരേയും കടത്തിവെട്ടി വി.എസ് പറഞ്ഞത് മണിക്കെതിരെയാണെങ്കിലും ഉന്നം പിണറായിയാണെന്ന് വ്യക്തം