അമൃതാനന്ദമയി മഠത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ രംഗത്ത്.

കണ്ണൂര്‍ മഠാധിപതി അമൃത കൃപാനന്ദപുരി ആര്‍എസ്എസ് ആയുധപരിശീലന ക്യാമ്പിന് നേതൃത്വം നല്‍കിയതിനെക്കുറിച്ച് മഠാധികൃതര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസ് മുഖപത്രം തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ് കൃപാനന്ദ പുരിയുടെ പങ്കാളിത്തം. എല്ലാവരെയും മക്കളേ എന്നു വിളിക്കുന്ന അമൃതാന്ദമയിയുടെ അനുയായിയായ പ്രമുഖന്‍ എങ്ങനെ ജനങ്ങളില്‍ സ്പര്‍ധ വളര്‍ത്തുന്ന ആര്‍എസ്എസ് പരിശീലനക്യാമ്പിന് നേതൃത്വം നല്‍കിയെന്നും പി ജയരാജന്‍ ചോദിച്ചു.

ക്യാമ്പില്‍ നടക്കുന്നത് ആയുധ പരിശീലനമാണെന്നും നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് താന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പി ജയരാജന്‍ പറഞ്ഞു.

ജില്ലയിലെ നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തലശേരി നങ്ങാറത്ത് പീടിക ടാഗോര്‍ വിദ്യാനികേതന്‍, വളപട്ടണം നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് നടക്കുന്നതായാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here