ന്യൂഡൽഹി∙ താജ്മഹലിന് സമീപം വ്യത്യസ്ഥ മതത്തിൽപെട്ട കമിതാക്കളുടെ ആത്മഹത്യാശ്രമം. പരസ്പരം കഴുത്തറുത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ കുടുംബം പ്രണയത്തെ എതിര്‍ത്തതോടെയാണ് താജ്മഹിലിനു സമീപം ആത്മഹത്യാശ്രമം നടത്തിയത്. രണ്ടു പേരെയും ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്വീര് സിങ് (25), ഷബാന(18) എന്നിവരാണ് താജ്മഹലിന് സമീപത്തെ നേച്ചര്‍ പാര്‍ക്കില്‍ പരസ്പരം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇവരുടെ പ്രണയത്തെ ഇരുവീട്ടുകാരും ശക്തമായി എതിർത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഷബാനയെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ രക്ഷിതാക്കൾ എതിർത്തതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് രാജ് വീർ പറഞ്ഞത്. ഇരുവരും ആഗ്രയിലാണ് താമസിച്ചിരുന്നത്. അതേസമയം, വിഷയം മതപരമായതിനാൽ പൊലീസ് ജാഗ്രതയിലാണ്. ഷബാനക്ക് ബോധം തെളിഞ്ഞാല്‍ അവരുടെ മൊഴി എടുക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.