ലണ്ടന്‍: സ്‌കോട്‌ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം മൂന്നിനു നാട്ടില്‍ എത്തിക്കും. രാവിലെ ഒന്‍പതിനു നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹം പന്ത്രണ്ടരയോടെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും ശേഷം വൈകിട്ടു മൂന്നുമണിയോടെ മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകും. നാലിനു രാവിലെ എട്ടു മുതല്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ നാട്ടില്‍ അവസാനം സേവനമനുഷ്ഠിച്ച ചെത്തിപ്പുഴ തിരുഹൃദയ പള്ളിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.

11 മണിയോടെ പൊതുദര്‍ശനം സമാപിക്കും. തുടര്‍ന്നു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. രണ്ടുമണിയോടെ സംസ്‌കാരം നടത്താനാണു ക്രമീകരണങ്ങള്‍. ഫാ. മാര്‍ട്ടിന്റെ കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കു ബന്ധുക്കളും സിഎംഐ സഭയും! ചുമതലപ്പെടുത്തിയ ഫാ. ടെബിന്‍ പുത്തന്‍പുരയ്ക്കല്‍ മൃതദേഹത്തെ അനുഗമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here